Wednesday, May 13, 2015

ദാരിദ്ര്യം


ള്ളു കാളുന്ന വിശപ്പ് വയററിഞ്ഞിട്ടില്ല.
തൊണ്ട വരളും വിധമൊരു 
ദാഹം അനുഭവിചിട്ടില്ല. 
കുട വാങ്ങാൻ കാഷില്ലാതെയൊരു 
മഴച്ചാറ്റൽ പോലും 
മൂർദ്ധാവു ഏറ്റു വാങ്ങിയിട്ടില്ല.
കുടുംബത്തിൻ പശിയടക്കാൻ 
ഒരു പൊരി വെയിൽ പോലും 
മേനിയെ ചുംഭിച്ചിട്ടില്ല.
ചുറ്റു മതിലിൻ മൂലക്കല്ല് 
തകരും വിധം പോലുമൊരു പ്രളയം
എൻ കണ്ണ് കണ്ടിട്ടില്ല.
എന്നിട്ടും 
ആർത്തി തീരാത്ത മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു 
നീയൊരു പരമ ദരിദ്രനെന്നു.

No comments:

Post a Comment